Total Pageviews

Tuesday, December 21, 2010

കുഞ്ഞുണ്ണിയുടെ പ്രവാസം

കുഞ്ഞുണ്ണി യാത്രയാവുകയാണ് .. കാര്യം കുഞ്ഞുണ്ണി അനഭിമാതനാനെങ്കിലും നാട്ടില്‍ കുഞ്ഞുണ്ണിയുടെ യാത്ര ഒരു സംഭവം തന്നെയായി . ഇത്ര നാളും നാട്ടിലെ പ്രായ പൂര്‍ത്തിയായാ പെണ്‍ മക്കളുടെ തന്തമാരുടെയും അതിലേറെ തള്ള മാരുടെയും നീറുന്ന പ്രശ്നമായിരുന്നു കുഞ്ഞുണ്ണിയുടെ സാന്നിധ്യം .അതവസാനിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കാട്ടു തീ   പോലെ പടര്‍ന്നു നാട്ടിലെ പഞ്ചായത്ത് പൈപ്പുകളിലെ വെള്ളമെടുക്കാന്‍ വരുന്ന പെണ്‍ കൊടികളില്‍ നിന്നു ബീഡി തെറുക്കാന്‍ പോകുന്ന തരുണീ മണികളിലൂടെ ,അങ്ങാടിയില്‍ മരുന്ന് കടകളിലും തുണി ഷാപ്പുകളിലും ലേഡീസ് ഷോപ്പുകളിലും പോയി വായില്‍ നോക്ക് കൂലി വാങ്ങുന്ന പെണ്‍ മണികളിലൂടെ കുഞ്ഞുണ്ണിയുടെ ഗള്‍ഫ്‌ യാത്ര പബ്ലിസിറ്റി പിടിച്ചു പറ്റി . എന്തിനാ വലിയ വലിയ കടകളും ക്ലബ്ബ് കാരും പരസ്യം തേടി നടന്നു നോടീസ് അടിച്ചുണ്ടാക്കി ഉല്ഘാടനങ്ങളും കലാപരിപാടികളും വിളംബരം ചെയ്യുന്നത് എന്ന സംശയം കുഞ്ഞുന്നിക്കുണ്ടായില്ല. കാരണം രണ്ടാണ് ഏഷണി പരദൂഷണം കുനിട്റ്റ് കുഞായമ എന്നീ സ്ത്രീ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാകുന്ന കാരണങ്ങള്‍ ഇല്ലാതെ ഒരു പെണ്‍ കൊടിയും ഒരു വിഷയം പബ്ലിസിടി ഏറ്റെടുത്തു നടത്തില്ല .ഇത് കാരണം ഒന്ന് ,ഇനി രണ്ടാമത്തേത് കടകള്‍ക്ക് ബാധകമല്ലെങ്കിലും ക്ലബ്ബുകള്‍ക്ക് ബാധകമാണ് അനുഭവം കുഞ്ഞുന്നിയെ അത് പഠിപ്പിച്ചിട്ടുണ്ട് . ഒരു കാല പരിപാടിയോ മറ്റെന്തെങ്കിലും ക്ലബ്ബ് പരിപാടികളോ നടത്തുമ്പോള്‍ പിരിവു അതിന്റെ മുഖ്യ ഘടകം ആണ് ,പിരിവു നടത്തണമെങ്കില്‍ നോട്ടീസും രേസീറ്റും മസ്റ്റ്‌ ആണ് ,കൂടാതെ അഞ്ഞൂറ് രൂപയ്ക്കു അടിച്ചു കിട്ടുന്ന നോട്ടീസിനു മുവ്വായിരം രൂപയുടെ പരസ്യം വാങ്ങിക്കുന്നതിന്റെ ഒരു സുഖം അനുഭവിച്ചവര്‍ക്കെ അറിയാന്‍ കഴിയൂ ...
എന്തായാലും നാടോന്നകെ കുഞ്ഞുന്നിയെ യാത്ര യാക്കാന്‍ വീടിനു മുന്നില്‍ എത്തിയിട്ടുണ്ട് . മകന്റെ ജന സമ്മതി ഓര്‍ത്തിട്ടാണോ എന്തോ ഗുമസ്തന്‍   (തന്ത പ്പടി) ഉന്മേഷവാനാണ്‌. ( അതോ പോക്കറ്റില്‍ ബാക്കി വരുന്ന സംഖ്യ ഇനി മുതല്‍ സേഫ് ആണല്ലോ അന്ന ചിന്തയോ )  ഗുമസ്ത പത്നിയാകട്ടെ കുഞ്ഞുണ്ണിയുടെ ശവം കല്ലറയിലേക്ക് കൊണ്ട് പോകുന്നു എന്ന മട്ടില്‍ അലമുറയിട്ടു കരയുന്നുമുണ്ട് .. എന്തായാലും ഒരു മാറ്റം എന്തായാലും നല്ലതാണ് _ തനി കച്ചാര യായി നടന്നിരുന്ന സുന്ദരനും (പേരില്‍ മാത്രം - നിങ്ങള്‍ തെറ്റിദ്ധരിക്കരുതല്ലോ) വര്‍ഗീസും ഒക്കെ ഒരു മൂന്നു കൊല്ലത്തെ ഗള്‍ഫ്‌ ജീവിതം കഴിഞ്ഞു വന്നപ്പോഴേക്കും നാട്ടില്‍ മാന്യന്മാരാണ് ,അവരുടെ തറ വേലകള്‍     അവര്‍  പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നുമുണ്ട് . ഇതൊക്കെ ആലോചിച്ചപ്പോള്‍ കുഞ്ഞുണ്ണിയും കരുതി ഗള്‍ഫില്‍ പോയി വന്നിട്ട് വേണം തന്റെ നേരെ പരിഹാസത്തോടെ നോക്കി അടക്കം പറഞ്ഞിരുന്ന നാട്ടിലെ പെണ്പിരന്നവള്‍ മാരുടെ യൊക്കെ മുന്നിലൂടെ ഇവനെന്റെ മോളെ കെട്ടിയിരുന്നെങ്കില്‍ എന്നാശിപ്പിച്ചു കൊണ്ട്  .ഞെളിഞ്ഞു നടക്കാം. തരുണീ മണികളുടെ സ്വപ്നങ്ങളിലെ രാജകുമാരനാകും.
എല്ലാവരും കൂടി കുഞ്ഞുണ്ണിയുടെ പെട്ടിയും പെര്മാണ്ടാവും എടുത്തു കാറില്‍ വെച്ചു കൊടുത്തു .കുഞ്ഞുണ്ണി അലമുറയിടുന്ന ഗുമസ്ത പത്നിയുടെ മുഖത്തു നോക്കി ഒരു ചിരി അങ്ങ് പാസ്സാക്കി . ഉന്മേഷവാനായ ഗുഇമസ്തന്ടെ മുഖത്തേക്ക് എന്നെ കേട്ട് കേട്ടിക്കുകയാണ് അല്ലെ എന്ന ഒരു നോട്ടവും വെച്ചു കൊടുത്തു കൊണ്ട് വണ്ടിയില്‍ കയറി ...
സൗദി അറേബ്യ ലക്ഷ്യമാക്കി പറക്കുന്ന വിമാനത്തില്‍ കുഞ്ഞുണ്ണി കയറി ഇരുന്നു .. സൌദിയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ കുഞ്ഞുണ്ണി എമിഗ്രേഷന്‍   കൌണ്ടറില്‍ കാത്തു നിന്നു .... ...
എന്തൊക്കെയോ അപ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന കുറെ മനുഷ്യര്‍ . അതിനു മുന്പ് കുഞ്ഞുണ്ണി കേള്‍ക്കാത്ത ശബ്ദങ്ങള്‍ ...
നിന്നിരുന്ന വരിയില്‍ നിന്നു മുന്നോട്ടു നടക്കാന്‍ ഒരുങ്ങവേ ഒരു പോലീസ് കാരന്‍ വന്നു കുഞ്ഞുന്നിയോടു ചോദിച്ചു ..അന്ത്ത ജദീദ് ,,,, കുഞ്ഞുണ്ണി പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചു നോക്കി കുഞ്ഞുണ്ണി അറിയുന്നുണ്ടോ "നീ  അറബി തെറി കേള്‍ക്കാന്‍ വന്ന പുതിയ ആളാണോ" എന്നാണ് ആ തടിയന്‍ പോലീസ് ഏമാന്‍ ചോദിച്ചതെന്ന് . അയാള്‍ കുഞ്ഞുണ്ണിയുടെ പസ്സ്പ്പോര്ട്ടു വാങ്ങി പരിശോധിച്ച് " താല്‍ ഹീന " എന്ന് വിളിച്ചു മുന്നോട്ടു നടന്നു . തന്നോട് താലും പറഞ്ഞു ഈ മേന കേട്ടവന്‍ പസ്സ്പ്പോരട്ടും കൊണ്ട് എങ്ങോട്ട് പോകുന്നു എന്ന സംശയത്തില്‍ കുഞ്ഞുണ്ണി പിറകെ കൂടി . അയാള്‍ അടുത്ത വരിയില്‍ കൊണ്ട് പോയി നിറുത്തി. മലയാളത്തില്‍ തന്റെ നിഘണ്ടുവിലുള്ള ഏറ്റവും മേന്മയുള്ള ഒരു തെറി വായിലിട്ടു ചുരുട്ടി കുഞ്ഞുണ്ണി രണ്ട് മൂന്നാള്‍ കൂടി കഴിഞ്ഞാല്‍ തന്റെ ഊഴമായിരുന്ന വരിയില്‍ നിന്നാണ് പത്തന്പതാളുകളുള്ള വലിയ ഒരു വരിയുടെ അവസാനത്തെ കണ്ണിയായി ഈ തൊരപ്പന്‍ തന്നെ കൊണ്ട് വന്നാക്കിയിരിക്കുന്നത് നാട്ടില്‍ ബിവരെജസിന്റെ വരിയില്‍ നില്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ കയറാന്‍ ശ്രമിച്ച ഗുമസ്തന്റെ സുഹൃത്തും വീട്ടിലെ നിത്യ സന്ദര്‍ശകനുമായ കുഞ്ഞപ്പന്‍ ആശാരിയുടെ മുതുകില്‍ മുട്ട് കൈ കൊണ്ട് കുമ്പസാരം നടത്തിയവനാ കുഞ്ഞുണ്ണി ,ആ കുഞ്ഞുണ്ണി യോടാ ഇവന്റെ കളി .കുഞ്ഞുണ്ണി അവന്റെ പാസ്പ്പോര്‍ട്ട്  തട്ടിപ്പറിച്ചു പഴയ വരിയിലേക്ക് തന്നെ തിരിച്ചു നടന്നതും തടിയന്‍ കുഞ്ഞുണ്ണിയുടെ കോളറിനു പുറകില്‍ പിടിച്ചു പൂച്ച കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ലാഘവത്തില്‍ എടുത്തു അതേ വരിയില്‍ തന്നെ നിറുത്തി.കുഞ്ഞുണ്ണി തല്ക്കാലം ക്ഷമിച്ചു , എന്തിനാ വെറുതെ വന്നിറങ്ങുമ്പോള്‍ തന്നെ സൗദി പോലീസിന്റെ കെ ഡി ലിസ്റ്റില്‍ പെടുന്നത് . ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ല് ആ തടിയന്റെ നെഞ്ഞത്ത് എഴുതി വെച്ചത് പോലെ തോന്നി കുഞ്ഞുണ്ണിക്ക് .. കുഞ്ഞുണ്ണി വീണ്ടും കാത്തിരുന്നു .
ഓരോരുത്തരായി കൌണ്ടറില്‍ ചെന്ന് കയ്യിലുള്ള പാസ്പോര്‍ട്ടും വിമാനത്തില്‍ നിന്നു കിട്ടിയ കടലാസ് പൂരിപ്പിച്ചതും പോലീസ് കാരനെ ഏല്‍പ്പിക്കുന്നു . അയാള്‍ അവിടെ ഇരുന്നു ഒരു മെനകെട്ട നോട്ടം നോക്കുന്നു .പിന്നെ എന്തൊക്കെയോ പുലമ്പുന്നു കണ്ടു നില്‍ക്കാന്‍ നല്ല രസം എങ്കിലും ഉള്ളിന്റെ ഉള്ളില്‍ പൈലോ മാപ്പിള പൈലോ പൈലോ എന്നോര്‍മ്മിപ്പിക്കുന്നു  .
അവസാനം കുഞ്ഞുണ്ണിയുടെ ഊഴം എത്തി .കുഞ്ഞുണ്ണി പാസ്പോര്‍ട്ടും കടലാസും വെച്ചു നീട്ടി ,രണ്ടും വാങ്ങി മറിച്ചു താഴേക്കും തന്റെ മുഖത്തേക്കും നോക്കുന്ന പോലീസുകാരനെ   സകല ധൈര്യവും സംഭരിച്ചു കൊണ്ട് കുഞ്ഞുണ്ണി നോക്കി .."ശ്സ്മുക്ക് ...." കുഞ്ഞുണ്ണി വീണ്ടും മിഴിച്ചു പോയി ,, മിഴിച്ചു നില്ല്കുന്ന കുഞ്ഞുണ്ണിയോടു പളിസു കാരന്‍ വീണ്ടും ചോദിച്ചു ,നെയിം നെയിം ...കുഞ്ഞുണ്ണിക്ക് കാര്യം പിടി കിട്ടി . "കുഞ്ഞുണ്ണി " ...കു ന്‍ ജൂ ന്നി....? പോലീസ് കാരന്‍ തിരിച്ചു ചോദിച്ചു. കുഞ്ഞുണ്ണി   കു ഞ്ഞു ണ്ണി ഞ്ഞു ഞ്ഞു  എന്ന് തിരുത്തിയെങ്കിലും പോലീസ് കാരന്‍ പഴയ പല്ലവി തുടര്‍ന്ന് കൊണ്ടിരുന്നു . തന്റെ പേര് ആകെ കോലം മറിച്ചു മൊഴിഞ്ഞ ആ ചങ്ങാതിയുടെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി കുഞ്ഞുണ്ണി വെറുതെ നിന്നു. നീണ്ട തിരിക്കലും മറിക്കലും  കഴിഞ്ഞു  അയാള്‍ പാസ്പ്പോര്ട്ടില്‍ ആഞ്ഞൊരു സീല് വെച്ചു കൊടുത്തു ..കുഞ്ഞുണ്ണി പുറത്തേക്ക്  നടന്നു... തന്റെ കണക്കു കൂട്ടലുകളൊക്കെ നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങാം എന്ന ആത്മ വിശ്വാസത്തോടെ ......  

Tuesday, October 19, 2010

ആദ്യത്തെ നോട്ടത്തില്‍ .....................

കുഞ്ഞുണ്ണി ആലോചനാ നിമഗ്നനായി ഇരിക്കുകയാണ് .കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞുണ്ണി ആ പ്രേമ ലേഖനം നമ്മുടെ കഥാ നായികയുടെ കയ്യില്‍ കൊടുത്തത് ഇന്നിപ്പോള്‍ ബുധനാഴ്ചയും കഴിഞ്ഞു വ്യാഴാഴ്ച ആയിരിക്കുന്നു .കഥ നായിക സുന്ദരിയും സുശീലയും സുമുഖിയും ഒക്കെയാണ് എന്ന് പറയണമെങ്കില്‍ കുഞ്ഞുണ്ണി പറയുന്നത് പോലെ കണ്ണ് പൊട്ടന്‍ ആകണം കുഞ്ഞുണ്ണി ഒരു കണ്ണ് പൊട്ടന്‍ അല്ലാത്തതിനാലും കുഞ്ഞുണ്ണിയുടെ കണ്ണിനു പണ്ടാര ആമ്പിയര്‍ ആയതിനാലും കുഞ്ഞുണ്ണി അവളെ വര്‍ണ്ണിക്കുന്നത് ഇങ്ങിനെയാണ്‌ . വെള്ള കടലാസ് കരിഞ്ഞത് പോലെ കളര്‍ , ആ തൂ വെള്ള കടലാസില്‍ ഒന്നാം ക്ലാസിലെ കൂതറ പിള്ളേര്‍ എഴുതി പഠിച്ചത് പോലെ വരയും കുറിയുമോക്കെയായ മുഖം ആ മുഖത്തു ഉന്നക്ക പോലുള്ള രണ്ടു കണ്ണുകള്‍ ആകന്നുകള്‍ക്ക് ഇടയില്‍ മുഴുത്ത വഴുതനാഗ കുത്തി നിറുത്തിയത് പോലെയുള്ള മൂക്ക് ആ മൂക്കിനു താഴെ നാഷണല്‍ ഹൈവേയിലെ ഗട്ടര്‍ പോലെ ഒരു വിശാലമായ വായ ഇനിയും താഴോട്ട് വര്‍ണ്ണിക്കാന്‍ കുഞ്ഞുണ്ണി മിടുക്കനാ പക്ഷെ നാട്ടു കാരുടെ കൈ കറുത്ത് പലതവണ അനുഭവിച്ചറിഞ്ഞ കുഞ്ഞുണ്ണി സാധാരണ  അതിനു മുതിരാറില്ല . അത് കൊണ്ട് ആരോഗ്യപരമായ കുറെ ബുദ്ധിമുട്ടുകളില്‍ നിന്ന് കുഞ്ഞുണ്ണിക്ക് ഈയിടെ ആയി നല്ല റിലീഫ് കിട്ടുന്നുണ്ട്‌ . ഏതായാലും കുഞ്ഞുണ്ണിയുടെ ആലോചന തമ്പാനൂര്‍ സ്റ്റാന്റ് ഉം വിട്ടു നേരെ തെക്കോട്ട്‌ വെച്ച് പിടിക്കുകയാണ് അതെങ്ങാനും പോയി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മൂക്ക് കുത്തുമോ എന്ന് ഭയന്ന പോലെ കുഞ്ഞുണ്ണി ആലോചനക്കു ഒരു കോമ അങ്ങോട്ട്‌ ഇട്ടു കൊടുത്തു. താന്‍ കൊടുത്ത പ്രണയ ലേഖനം അവള്‍ ഏതായാലും ഇന്നലെ വരെ പബ്ലിക്‌ ആക്കിയിട്ടില്ല .പക്ഷെ അത് അവളുടെ കയ്യില്‍ തന്നെ കിട്ടിയോ അതോ അവളുടെ മലയാള പുസ്തകത്തില്‍ നിന്ന് അത് താഴെ വീണു കശ്മല കളായ വല്ല ടീച്ചര്‍ മാരുടെ കയ്യിലും ചെന്ന് പെട്ടോ താഴെ എന്തും വരട്ടെ എന്ന് കരുതി എഴുതിയ തന്റെ പെരു തനിക്കു തന്നെ പാരയാകുമോ അതല്ല അവള്‍ അത് വായിച്ചു നോക്കി ചുരുട്ടി കൂട്ടി ജനലിലൂടെ പുറത്തുള്ള പോണത കട്ടിലെക്കോ മറ്റോ വലിച്ചെറിഞ്ഞോ , ഇത് രണ്ടുമല്ലാതെ അവള്‍ അത് നേരെ അവളുടെ തന്ത കുഞ്ഞു വറീതിനെ എങ്ങാനും കാണിച്ചോ..... എന്റെ ക്ലാരെ (കഥ നായിക)  നീ എന്നെ ചതിക്കുമോ ? എന്നിത്യാതി ആലോച്ചനകല്‍ക്കാന് കുഞ്ഞുണ്ണി ഒരൊറ്റ തൊണ്ട് കൊണ്ട് കോമാ ഇട്ടു കളഞ്ഞത് . ഏതായാലും മൂന്നും കല്‍പ്പിച്ചു കുഞ്ഞുണ്ണി അവളെ കാണാന്‍ തീരുമാനിച്ചു - കുഞ്ഞുണ്ണി അങ്ങിനെയാ നിങ്ങളെ പോലെ രണ്ടു കല്‍പ്പനകള്‍ കൊണ്ടൊന്നും കുഞ്ഞുണ്ണിക്ക് തൃപ്തി ആകില്ല അല്പ്പിക്കുന്നെങ്കില്‍ മൂന്നും അങ്ങോട്ട്‌ കല്ല്പ്പിക്കും - അവളോട്‌ നേരിട്ട് ചോദിക്കണം "നിനക്കെന്ത പെണ്ണെ ഒന്ന് രേസ്പോണ്ട് ചെയ്‌താല്‍ ? ഞാനൊരു എഴുത്ത് തന്നിട്ട് നാലു രാവും നാല് പകലും കഴിഞ്ഞില്ലേ എന്തെ നിനക്ക് മലയാളം വയിക്കാനരിയില്ലേ - ഇനി അവള്‍ക്കു താനെഴുതിയ മലയാളം വായിക്കാന്‍ കഴിയാത്തത് കൊണ്ടെങ്ങാനും ആകുമോ?- കുഞ്ഞുണ്ണി അവളോട്‌ ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഒക്കെ കരുതി വെച്ചു. നേരെ
9  C  യുടെ മുന്നിലേക്ക്‌ നടന്നു ഒരു ധൈര്യത്തിന് തന്റെ സന്തത സഹചാരിയും എല്ലാ ഉടായിപ്പുകളുടെയും മൂര്‍ത്തിയും കാണാന്‍ തന്നെക്കാള്‍ വിരൂപനുമായ ചക്കൊച്ചനെയും കൂട്ടി . ഇനി ക്ലാരക്ക് തന്റെ കൂടെ വരണ ചങ്ങതിയോടെങ്ങാനും കയറി പ്രേമം തോന്നിയാലോ ,അത് വേണ്ട തന്റെ ചിലവില്‍ ഒരുത്തനും കയറി ഓസിനു ഒരു പ്രേമം അടിച്ചെടുക്കാന്‍ കുഞ്ഞുണ്ണിക്ക് ഇഷ്ടമല്ലായിരുന്നു
9  C  യുടെ മുന്നിലെത്തിയതും എന്തെന്നില്ലാത്ത ഒരു വെപ്രാളം കുഞ്ഞുണ്ണിയുടെ അടിവയര്‍ മുതല്‍ മേല്‍പ്പോട്ടു തിളച്ചു മറിയാന്‍ തുടങ്ങി കാര്യം കാണാന്‍ കൊള്ളില്ല എങ്കിലും ക്ലാര അഭിമാനിയാണ്‌ കാണാന്‍ കൊള്ളാവുന്ന മുന്‍ കാമുകി മാര്‍ക്കൊക്കെ കൊടുത്ത എഴുത്തിലെ പോലെ തന്നെ അവളെയും സുഖിപ്പിക്കാന്‍ വേണ്ടി കുറെ പച്ച നുണകള്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് വെച്ചു കാച്ചിയിട്ടുണ്ട്.അവളും കണ്ണാടി നോക്കുന്നവളല്ലേ അവള്‍ക്കു തന്റെ കോളത്തെ കുറിച്ച് ഒരു സാമാന്യ ബോധ്യം ഉണ്ടാകില്ലേ അപ്പോള്‍ താന്‍ എഴുതിയതൊക്കെ വെറുതെ അവളെ കളിയാക്കാന്‍ ആണെന്നെങ്ങാനും തോന്നിയാലോ. മാത്രവുമല്ല എവിടെയോ കേട്ട ഒരു ലളിത ഗാനത്തിന്റെ അശ്ലീല ചുവയുള്ള രണ്ടു വരികളും "ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു ... അടുത്ത നോട്ടത്തില്‍ അടിവയര്‍ കണ്ടു . എല്ലാം കൂടി ക്ലാര പിടിച്ചിട്ടു  അലക്കുമോ ആ അലക്കല്‍ ലോകം മുഴുവന്‍ കേള്‍ക്കുമല്ലോ  എന്റെ മാനം ക്ലാര കപ്പല് കയറ്റുമോ വെപ്രാളം കുഞ്ഞുണ്ണി യെയും  കൊണ്ട് ആകാശത്തിലീക്ക് പറക്കാന്‍ ഒരുങ്ങുന്നത് പോലെ കാലു നിലത്ത് ഉറക്കുന്നില്ല എന്തോ ഒന്ന് മുകളില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ടു വലിക്കുന്നത് പോലെ . കുഞ്ഞുണ്ണിയുടെ പഞ്ച നാടിയും തളര്‍ന്നു -രണ്ടെണ്ണം നാട്ടുകാര്‍ പണ്ടേ തല്ലി തളര്‍ത്തിയത് കൊണ്ട് ഇത്തവണ അവറ്റകള്‍ക്ക് പ്രത്യേകിച്ച് തളരേണ്ടി വന്നില്ല . കുഞ്ഞുണ്ണി അകത്തേക്ക് നോക്കി ദാണ്ടേ കിടക്കുന്നു പട്ടി തീറ്റ കഴിഞ്ഞു മോന്ത മണ്ണില്‍ ചേര്‍ത്ത് കെടക്കണ പോലെ ക്ലാര തല ഡെസ്കില്‍ ചേര്‍ത്ത് കൈ രണ്ടും മടക്കി തലയ്ക്കു സ്റ്റേ കൊടുത്തു ആ കിടപ്പ് കണ്ടപ്പോള്‍ കുഞ്ഞുണ്ണിക്ക് എന്തെന്നില്ലാത്ത ആശ്വാസം താനിവിടെ വന്നതും അവളെ കാണാന്‍ നിക്കാതെ തിരിച്ചു പോയതും അവള്‍ അറിയില്ലല്ലോ കുഞ്ഞുണ്ണി ചാക്കോയുടെ നിര്‍ബന്ധത്തിനോന്നും വഴങ്ങാതെ തിരിഞ്ഞു നടന്നു . അവനാണെങ്കില്‍ ഓസിനു ഒരു ലവ് സീന്‍ കാണാനുള്ള ചാന്‍സ് നഷ്ടപ്പെട്ട നിരാശയില്‍ പിന്നാലെയും  . അവനു നിരഷപെടാലോ ഒന്നും നഷ്ടപെടാനില്ല വെറുതെ ഒരു കാഴ്ചക്കാരനായി നിന്നാല്‍ മതി താനോ അവളെങ്ങാനും കണ്ടിരുന്നെങ്കില്‍ ഓടിവന്നു വായില്‍ വരുന്ന സരസ്വതീ കീര്‍ത്തനങ്ങള്‍ ഗദ്യ രൂപത്തില്‍ വിളിച്ചു കൂവിയാല്‍ .................പടച്ചോനെ ഓര്‍ക്കാന്‍ കൂടി വയ്യ കുഞ്ഞുണ്ണി ആഞ്ഞു പിടിച്ചു . എങ്കിലും ക്ലാരയും അവളുടെ ഉന്നക്ക കണ്ണുകളും കുഞ്ഞുണ്ണിയുടെ മനസ്സില്‍ മായാതെ മറയാതെ ഒരു ഭീഷണിയായി ബാക്കി നിന്നു .....................
അടുത്ത ഇരയെ തേടാന്‍ അത് കൊണ്ട് തന്നെ കുഞ്ഞുണ്ണി ഒന്ന് മടിച്ചു .ഇപ്പോഴും പഴയ ആ ഈരടികള്‍ കുനുന്നിയുടെ കര്‍ണ്ണ പുടങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നു " ആദ്യത്തെ നോട്ടത്തില്‍ .....................

Wednesday, October 13, 2010

കുഞ്ഞുണ്ണിയുടെ ആദ്യ യാത്ര

ഇന്ന് കുഞ്ഞുണ്ണി തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് .. ആഘോഷം   എന്ന് പറഞ്ഞാല്‍ കുഞ്ഞുണ്ണിക്ക് അങ്ങിനെ ഒന്നും  ഇല്ല എല്ലാ ദിവസവും ഒരു പോലെ അത് പിറന്നാളായാലും ശരി ഇനി പതിനാരടിയന്തിരമായാലും ശരി കുഞ്ഞുണ്ണി ഈസ്‌ ഒണ്‍ലി കുഞ്ഞുണ്ണി. പക്ഷെ കുഞ്ഞുണ്ണി ഇന്ന് രണ്ടും കല്‍പ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്  . ഇന്നലെ  പ്രീ ഡിഗ്രി  ഒന്നാം വര്‍ഷക്കാരന്‍ കുഞ്ഞവറാന്‍ മകന്‍ സക്കറിയ തന്റെ പിറന്നാള്‍ ട്രീറ്റ് കൊടുക്കുന്നത് കണ്ടപ്പോളേ മനസ്സില്‍ കരുതിയതാ നാളെ ഞാനും കൊടുക്കും ട്രീറ്റ് . പക്ഷെ കല്ല്‌ കുടിക്കുന്ന പുങ്കവാന്‍ മാര്‍ക്കൊക്കെ കള്ളും ഐസ്ക്രീമും ചോക്കലേറ്റും ഇഷ്ടപ്പെടുന്ന പുന്കവി മാര്‍ക്കൊക്കെ അതും പണ്ടാരമാടങ്ങനമെങ്കില്‍ തുട്ടു വേണം ഒരു കേസില്ല വക്കീലിന്റെ   കേസില്ല ഗുമസ്തന്റെ മകന്‍ എവിടുന്നാ  ഇത്ര പെരുത്ത്‌ തുട്ടു സംഘടിപ്പിക്കുക? കുഞ്ഞുണ്ണി രാത്രി കാലു രണ്ടും കട്ടിലിന്‍ കാലിന്മേല്‍ കയറ്റി വെച്ച് മലര്‍ന്നു കിടന്നും തലയിണ കൊണ്ട് ചെവി രണ്ടും പൊതി പിടിച്ചു കമിഴ്ന്നു കിടന്നും ആലോചിച്ചു എങ്ങനെ പോയാലും ഒരു  ആയിരത്തി അഞ്ഞൂറ് രൂപ യെങ്കിലും വേണം ....  കുഞ്ഞുണ്ണിയുടെ ആലോചന കാടുകയറി പോകാറായപ്പോള്‍ അതാ ഒരു കരച്ചില്‍ മ്മേ ...... കരച്ചില്‍ കേട്ടതും കുഞ്ഞുണ്ണി ചാടി എഴുന്നേറ്റു .. യുറേക്കാ യുറേക്കാ എന്ന് വിളിച്ചു പറയണമെന്ന് തോന്നിയെങ്കിലും കുഞ്ഞുണ്ണി സംയമനം പാലിച്ചു.  തന്റെ ഉറക്കെ ഉള്ള യുറേക്ക വിളി കേട്ട് ഗുമസ്തനോ ഫാര്യയോ (തന്തയോ തള്ളയോ ) എഴുന്നേറ്റാല്‍ പണി പാളിപോകും.
പിന്നെ കുഞ്ഞുണ്ണി ആലോചനയുടെ ദിശ ഒന്ന് മാറ്റി എങ്ങിനെ കൊണ്ട് പോകും ആര്‍ക്കു വില്‍ക്കും .കൊണ്ട് പോകുന്ന സമയത്ത് ഒച്ച  പുറത്തു കേള്‍ക്കാതിരിക്കാന്‍ എന്താണ് വഴി. ഏതായാലും ആയിരത്തി അഞ്ഞൂറിന് വഴി കണ്ടെത്തിയ തനിക്കു അതിനും   ഒരു വഴി ദൈവം തമ്പുരാന്‍ കാണിച്ചു തരും എന്ന് കുഞ്ഞുണ്ണി സമാധാനിച്ചു . തിരഞ്ഞും  മറിഞ്ഞും മൂട് പൊക്കി തല തലയിണയില്‍ പൂത്തിയും ഒക്കെ ആലോചനയുടെ അവസാന എപ്പിസോഡില്‍ കുഞ്ഞുണ്ണി മെല്ലെ എഴുന്നേറ്റു.മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന ആട്ടിന്‍ കൂടിനടുത്ത് ഒന്ന് പോയി.  പരിസര നിരീക്ഷണത്തില്‍ പ്ലാന്‍ നടപ്പാക്കാന്‍ പറ്റിയ ഒന്നും കുഞ്ഞുണ്ണി കണ്ടില്ല നേരം  വെളുക്കാന്‍ ഇനിയും മണിക്കൂറുകള്‍  ഉണ്ട് പാതി രാത്രി കഴിഞ്ഞിട്ടേ  ഉള്ളൂ  ഇനിയും അരക്കാല്‍  രാത്രി ബാക്കിയാ  കുഞ്ഞുണ്ണി പതുക്കെ  മുറിയിലേക്ക്  തിരിച്ചു കയറി പടം  വര  വീക്നസ്സായ കുഞ്ഞുണ്ണി തന്റെ കളര്‍ കുപ്പികളില്‍ നിന്ന് കറുപ്പും ചുവപ്പും  വെള്ളയും  കയ്യിലെടുത്തു ചുവപ്പില്‍ അല്‍പ്പം കറുപ്പും വെള്ളയും ചേര്‍ത്ത് തവിട്ടു കളരുണ്ടാക്കി. ബ്രഷ്  അന്വേഷിച്ചപ്പോള്‍ കാണാനില്ല അതെങ്ങിനെയാ എന്തെങ്കിലും എടുത്താല്‍ എടുത്തിടത്ത് വെക്കുന്ന സ്വഭാവം  പണ്ടേ  ഇല്ലല്ലോ    .ഇനി ഇപ്പൊ പോതിമടല് ചകിരി തന്നെ ശരണം . വിറകു  പുരയിലേക്ക് കയറി ഒരു മടല്‍ എടുത്തു ചകിരി പറിച്ചെടുത്തു  .ശബ്ദമുണ്ടാക്കാതെ ആടിന്റെ അടുത്തേക്ക്  ചെന്ന് .പാല് കറക്കാന്‍ നേരമായില്ലല്ലോ എന്ന മട്ടില്‍ ആട് ഒന്ന് ഇരുത്തി നോക്കി...... കുഞ്ഞുണ്ണി ഞെട്ടിയില്ല  കാരണം ആടിന്റെ നോട്ടം കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടില്ല ഇരുട്ടല്ലേ... കുഞ്ഞുണ്ണി തന്റെ ചിത്ര  രചന ആരംഭിച്ചു അടാകുന്ന കാന്‍വാസില്‍ കുഞ്ഞുണ്ണിയുടെ കര വിരുതു പ്രയോഗം ഒരു മണിക്കൂറോളം നീണ്ടു ചകിരി ആയതു കൊണ്ട് കുറെ കളര്‍ കയ്യിലും തുണിയിലും ഒക്കെ ആയി കുഞ്ഞുണ്ണി ഒന്നും കാര്യമാക്കിയില്ല  .തന്റെ രചനാ പാടവം  ഒന്ന് വെളിച്ചത്തു കാണാന്‍ വേണ്ടി കുഞ്ഞുണ്ണി പതുക്കെ കയ്യില്‍ കരുതിയിരുന്ന മെഴുകു തിരി കത്തിച്ചു നോക്കി കൊള്ളാം ആടിന്റെ അഡ്രസ്സ് തന്നെ മാറി പോയിരിക്കുന്നു. ഇനി ഇവനെ ആര് കണ്ടാലും തിരിച്ചറിയില്ല . പക്ഷെ ഇവനെ കിട്നാപ്പ്  ചെയ്യണമല്ലോ അതിനെന്താ വഴി . അതിനും കുഞ്ഞുണ്ണി നല്ലൊരു വഴി കണ്ടു പിടിച്ചു . തെക്കേ  പുറത്തു  കൂടി പോയാല്‍  ഇടവഴി ആണ് അധികം ആരും വഴിനടക്കാത്ത വഴി. അത് വഴി പോയാല്‍ നേരെ കശാപ്പു കാരന്‍ ബീരാന്‍ കുഞ്ഞിക്കന്റെ  കശാപ്പു പുരയില്‍ എത്താം. പക്ഷെ അതിരാവിലെ തന്നെ പോകണം ബീരാന്‍ കുഞ്ഞിക്ക  രാവിലെ വരാന്‍ വൈകും അത് സൌകര്യമാണ് കാരണം  കാലത്ത് തന്നെ കുഞ്ഞുണ്ണി ആടിനെയും കൊണ്ട് ചെല്ലുമ്പോള്‍ ബീരാനിക്ക കസ്ടടിയില്‍ എടുത്തു കൊസ്ട്യന്‍ ചെയ്യും. അതില്‍ നിന്ന് രക്ഷപ്പെടാന്‍  അതിരാവിലെ ആകുമ്പോള്‍ ബീരനിക്കന്റെ മകനും  താര തമ്മ്യേന
മോഴയുമായ സുബി മോന്‍ എന്ന് ബീരാനിക്കയും ബീരനിത്തയും വിളിക്കുന്ന സുബൈറു വായിരിക്കും കശാപ്പു കടയില്‍ ഉണ്ടാവുക  അവനെ  എന്തെങ്കിലും ഒക്കെ പറഞ്ഞു പറ്റിച്ചു തുട്ടു വാങ്ങി മുങ്ങാം . രണ്ടും കല്‍പ്പിച്ചു കുഞ്ഞുണ്ണി നേരെ വെച്ച് പിടിച്ചു കശാപ്പു പുരയിലേക്ക്‌. കശാപ്പു പുരയില്‍ എത്തിയപ്പോള്‍ സുബൈറു മാത്രമേ ഉള്ളൂ ഭാഗ്യത്തിന് ബീരാനിക്കയോ പണിക്കരോ ഇല്ല പണിക്കരോക്കെ  കശാപ്പു സ്ഥലത്തായിരിക്കും ഇത് തന്നെ പറ്റിയ സമയം സുബൈരുന്ട കയ്യെന്നു കാശും വാങ്ങി വേഗം പോകാം മോഴയാനെങ്കിലും അത് നാലാളെ അറിയിച്ചാലേ സുബൈരുവിനു സമാധാനമാകൂ ആടിനെ കണ്ടതും അവന്‍ എഴുന്നേറ്റു വന്നു "എന്താ കുഞ്ഞുണ്ണിയെ ബെളുപ്പിനും തന്നെ  ആടിനേം പിടിച്ചോണ്ട്?" "സുബൈറു ഇത് നമ്മട ശേഖരേട്ടന്റെ ആടാ ഞാന്‍ ഇങ്ങോട്ട് വരുമ്പോ ശേഖരേട്ടന്‍ ശ്വാസം മുട്ടി വലിചിരിക്കാന് " പാവം ആശുപത്രീ പോകാന്‍ കാശില്ലത്രെ എന്നോട് ഈ ആടിനെ ഒന്ന് വിറ്റു തരാന്‍ പറഞ്ഞു . നീ ഇതൊന്നെടുത്തിട്ടു ഒരു രണ്ടായിരം ഉറുപ്പിക ഇങ്ങോട്ട് താ" " കുഞ്ഞുണ്ണിയെ രണ്ടായിരം കൂടുതലാ കുഞ്ഞുണ്ണീ ആയിരത്തി എന്നൂര് ഞാന്‍ തരാം പിന്നെ വിക്കാന്‍ വന്ന നിനക്ക് കമ്മീഷനായി  ഒരു മുന്നൂറു ഉറുപ്പിയേം തരാം അതീ കൂടുതല് വേണോങ്കി ബാപ്പ ബരണം" സുബൈറു പറഞ്ഞത് കേട്ട് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും കുഞ്ഞുണ്ണി ചിരിച്ചില്ല കാരണം അപ്പോഴേക്കും കുഞ്ഞുണ്ണിക്ക് സ്വബോധം വീണു തുടങ്ങിയിരുന്നു .. ആടിനെ കാണാതെ ഗുമസ്ത ഇപ്പോള്‍ ഗുമസ്തനെ വിളിച്ചു വിവരം പറഞ്ഞു കാണും ഇപ്പോള്‍ പരക്കം പാച്ചില്‍ തുടങ്ങി കാണും .ആ ശുഭ മുഹൂര്‍ത്തത്തില്‍ താനവിടെ ഇല്ലങ്കില്‍ അല്ലങ്കിലേ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാടുള്ള ഗുമസ്ത ദമ്പതികള്‍ തന്നെ നിര്‍ത്തി പൊരിക്കും അതിനവസരം കൊടുക്കരുത് വെളുപ്പിനെ നടക്കാന്‍ എന്ന പേരില്‍ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ചേച്ചി മാരുടെ വായില്‍ നോക്കാന്‍ പോകുന്ന ഏര്‍പ്പടുള്ളത് കൊണ്ട് കുറച്ചു നേരം പിടിച്ചു നില്‍ക്കാം "ശരി സുബൈറേ.... വേഗം താ ശേഖരേട്ടന്   ആശുപത്രിയില്‍ പോകേണ്ടതാ" കാശും വാങ്ങി കീശയിലാക്കി  കുഞ്ഞുണ്ണി വേഗം വെച്ച് പിടിച്ചു .ഗുമാസ്ഥാസ്രമത്തില്‍  ചെന്നപ്പോള്‍ പുകില് തുടങ്ങിയിട്ടുണ്ട് . ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ കയറി ചെല്ലുന്ന കുഞ്ഞുണ്ണിയെ നോക്കി ഗുമസ്ത അലമുറയിടുന്നു. "ആണയിട്ട്  ഒരുത്തന്‍  ഉണ്ടായിട്ടെന്താ ഏതോ തന്തക്കു പിറക്കാത്ത നായിന്റെ മക്കള്‍ എന്റെ ആടിനേം കട്ടോണ്ട് പോയില്ലെടാ കാലമാടാ ..... തന്തേം മോനും കൂര്‍ക്കം  വലിച് ഉറക്കമാല്ല്യോ ... ബാക്കിയുള്ളവന്‍ കഷ്ടപ്പെട്ട് പോറ്റിയിരുന്ന ആടാ കൊണ്ട് പോയ ദുഷ്ടന്റെ തലയില്‍ ഇടിത്തീ വീഴുകയുള്ളൂ " സ്വന്തം മോന്റെ തലയില്‍ ഇടിത്തീ വീഴാന്‍ പ്രാര്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ തള്ളയെ  കണ്ട സന്തോഷത്തില്‍ കുഞ്ഞുണ്ണി മനസ്സില്‍ പറഞ്ഞു  ഭാഗ്യം തന്നെ സംശയമില്ല 'ഏതായാലും ഈ വിഷമകരമായ സന്ദര്‍ഭത്തില്‍ ഒരു മകന്‍ എന്ന നിലയില്‍ ഗുമസ്ഥയെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് കുഞ്ഞുണ്ണിയിലെ മകന്‍ തിരിച്ചറിഞ്ഞു " അമ്മെ ഒന്ന് ഷമിക്കിന്‍ .ഇന്നലെ അതിനെ നല്ലോണം കെട്ടിയിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കിം അത് ചെലപ്പോ കയറഴിഞ്ഞു എവെടെയെങ്കിലും അലഞ്ഞു തിരിയുന്നുണ്ടാകും ഒന്ന് അപ്പര്‍ത്തും ഇപ്പര്തും ഒക്കെ നോക്കിം അല്ലാതെ കാലത്ത് തന്നെ പ്രാകല്ലേ "കുഞ്ഞുണ്ണിയുടെ പ്രസ്താവന കേട്ട് അത് വരെ മിണ്ടാതിരുന്ന ഗുമസ്തനും കുഞ്ഞുണ്ണിയുടെ നേര്‍പെങ്ങള്‍ ചിഞ്ചു മോളും അന്തം വിട്ടു "ശെടാ ഇവന് ഇതിനും മാത്രം വിവരമൊക്കെ ഉണ്ടോ"എന്ന ഭാവത്തില്‍ ഓരോ നോട്ടം.  ഏതായാലും  ആ പ്രസ്താവന ഏറ്റു എല്ലാവരും അയല്‍ വീടുകളിലൊക്കെ അന്വേഷണം തുടങ്ങി  കുഞ്ഞുണ്ണിയും അന്വേഷണങ്ങളില്‍ പങ്കാളിയായി തന്റെ കടമ നിര്‍വഹിച്ചു എന്ന് വരുത്തി .ഇനി അധികം നേരം ഇവിടെ നിക്കാന്‍  മേല ആട് പോയ ദുഖാച്ചരണത്തിന്റെ  ഭാഗമായി അടുക്കളക്ക് ഹര്‍ത്താല്‍ പ്രഖ്യാപിചിരിക്കുകയാവും ഗുമസ്ത. വേഗം ഡ്രെസ്സൊക്കെ മാറി കുഞ്ഞുണ്ണി ബസ്‌ സ്ടോപ്പിലേക്ക്  നടന്നു. കശാപ്പു പുരയില്‍ ഒന്ന് നോക്കി താന്‍ കളര് കൊടുത്ത ആടിന്റെ ഇറച്ചി അവിടെ തൂങ്ങി കിടക്കുന്നുണ്ട് പക്ഷെ അതിന്റെ തോല് കുഞ്ഞുണ്ണി വികലമായ ഒരു വീക്ഷണം നടത്തിയെങ്കിലും ആ തോല് കാണാന്‍ കഴിഞ്ഞില്ല . ബസ്‌ വന്നപ്പോള്‍ പിന്നെ തോലിനെ കുറിച്ചുള്ള ചിന്ത വിട്ടു കുഞ്ഞുണ്ണി നേരെ  . ലേഡീസ് എന്നെഴുതിയ സീടിനു തൊട്ടു പുറകിലുള്ള സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കോളേജില്‍ എത്തിയിട്ടും കുഞ്ഞുണ്ണിയുടെ മനസ്സില്‍ നിന്നും ആ തോല് മാത്രം മഞ്ഞു പോയില്ല തോലിനെ കുറിച്ചുള്ള ചിന്ത കുഞ്ഞുണ്ണിയെ വേട്ടയാടി കൊണ്ടിരുന്നു. സക്കറിയയുടെ ട്രീടിനെക്കള്‍ ഗംഭീരമായിരുന്നു തന്റെ ട്രീറ്റ് എന്ന പുങ്കവന്‍ മാരുടെ അഭിപ്രയത്തെക്കള്‍  ഐസ്ക്രീമിന്റെ യും ചോക്കാലേട്ടിന്റെയും രുചി പറഞ്ഞു പ്രശംസ ചൊരിഞ്ഞ പുങ്കവനകളുടെ മധുര മൊഴികളില്‍ കുഞ്ഞുണ്ണി സ്വയം അഹങ്കരിച്ചു എങ്കിലും ആ തോല് കുഞ്ഞുണ്ണിയുടെ ചിന്തകളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു... ബാക്കിയുള്ള ക്ലാസ്സുകളൊക്കെ മൊത്തമായി കട്ട് ചെയ്തു  വൈകുന്നെരമാകനോന്നും കാത്തു നില്‍ക്കാതെ കുഞ്ഞുണ്ണി വേഗം veettilekku തിരിച്ചു .വീട്ടില്‍ ചെന്നപ്പോള്‍ അതാ കേള്‍ക്കുന്നു പാതിരാത്രിക്ക്‌ തനിക്കു ഉത്തേജനം നല്‍കിയ ആ ശബ്ദം പക്ഷെ ഇപ്പോള്‍ ഉത്തേജനത്തിന് പകരം കുഞ്ഞുണ്ണിയുടെ രക്ത ധമനികളുടെ akatthekku ഐസ് വെള്ളം പുംപ് ചെയ്തു കയറ്റിയത് പോലെ യാണ് കുഞ്ഞുണ്ണിക്ക് തോന്നിയത് ആരും കാണാതെ കൂട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു തന്റെ കര വിരുതിനാല്‍ അഡ്രസ്സ്  മാറിയ ആട് അതിന്റെ പഴയ മേല്‍വിലാസത്തില്‍ ഗുമാസ്ഥാസ്രമത്തില്‍ ഗുമസ്ത വക...... ഇനി ഉണ്ടാകാന്‍ പോകുന്ന വിചാരണകളും കളിയാകലുകളും  ഒക്കെ ഏറ്റുവാങ്ങാന്‍ മനസ്സിനെ പാകപ്പെടുത്താനായി കുഞ്ഞുണ്ണി ഒരു തയ്യാറെടുപ്പ് നടത്തി
എത്രയും പെട്ടെന്ന് കയ്യിലുള്ള ബാക്കി രൂപ എന്നി തിട്ടപെടുത്തി നൂറ്റി പതിനഞ്ചു രൂപ ഇരുപത്തി അഞ്ചു പൈസ കുഞ്ഞുണ്ണി ബസ് സ്ടോപ്പ് ലക്ഷ്യമാക്കി നടന്നു ...................................കുഞ്ഞുണ്ണിയുടെ ജീവിതത്തിലെ ആദ്യ നാട് വിടല്‍ യാത്ര ................    
.